മരം
തളിരിടാതെ പോയ വസന്തകലമോ
തിരശീല നീങ്ങാത്ത തിരയാട്ടമോ
തീയണയാത്ത ചുടു കല്ലറയൊ
തീരം കാണാതെ മടങ്ങും തിരയൊ
മൂന്നാണികളിൽ തൂങ്ങിയ മനുഷ്യപുത്രൻ തൻ മരം.
കരുതിയ കരളിൻ വാത്സല്യ കനവുകളിൽ
കാറ്റെഴുതാത്ത ഓശാന ചരിതങ്ങളും
കണ്മറയും സ്നേഹതീര്ങ്ങളിൽ , ഞാൻ
കണ്ടു നിന്ൻ സ്നേഹം ചൊരിയും മരം
മരണത്തെ ജയിച്ച മനുഷ്യ സ്നേഹമോ ഈ മരം.
ഉയർപ്പിൻ ഓർമ്മകൾ മരിച്ച പട്ടിണിയുടെ ഓട്ടപാത്രങ്ങളെ
ഉയിരിൻ സ്പന്ദനം നിലച്ച ഘടികാരത്തിൻ ഓളങ്ങളെ
ഉമ്മ വച്ചിടാൻ മറന്ന കവിളുകൾ തൻ ജീർണിച്ച രോധനമേ
ഉജ്ജ്വൈല്ക്കും സാന്ത്വന സ്മരനയല്ലേ അമ്മ ചൂണ്ടി കാണിച്ച ടും
മരത്തിനാൽ വിണ്ണിനെ ജയിച്ചിടും സ്നേഹ ശുശ്രൂഷകൻ തൻ സ്നേഹ മരം.