Saturday, November 25, 2017

പൂത്തുമ്പി 

കാണാ ലോകം കറങ്ങാൻ
വെൺമേഘ തേരിൽ ഞാനും കൂടട്ടെ

ആകാശത്തിൻ കണ്ണാടികൂടാരത്തിൽ
കൂടുകൂട്ടാൻ  ഞാനും ചേരട്ടെ

സന്ധ്യ ഒഴിയും പ്രഭാതത്തിൽ
പുൽനാമ്പിൽ നിറയും തേൻ രുചിക്കാൻ
ചാരത്തായി ഞാനും ചായട്ടെ
കുളിരേറും നിൻ മോഹ ചിറകുകളിൽ

നോവിൻ മലരുകളിൽ ഞാൻ കണ്ടു
തോളോട് തോളു ചേരും
ലവണാംശം  നിറയും ആ ഇരട്ട കണ്ണുകളിലെ
നിൻ ആരാമത്തിന്ന്  പൂക്കാലം

പൂത്തുമ്പി..
കൂടെ ചേരുന്നു ഞാനും
നിൻ
മോഹത്തേരിന് കൂടാരത്തിൽ
ഉതിരും
തേനേറും ആ പൂക്കാലം രുചിക്കാൻ..
പ്രണയം 

ജ്വലിക്കുന്ന  മഞ്ഞുതുള്ളിയിൽ ഞാൻ കണ്ടു
ആ കണ്ണുകളിലെ ഒഴുകിയിറങ്ങുന്ന ശാന്തമാം അരുവിയെ

തീവ്രമായ ഓർമ്മ തൻ ഉയിരിൽ
അലിഞ്ഞു ഒഴുകും മോഹമേ.. പ്രണയമേ..
മറക്കുമോ ഈ കാത്തിരുപ്പിൻ സൗഹൃദത്തെ

വനിതൻ വെയിലിൽ ഉദിക്കുന്ന കിരണമായി
നീ പറന്നിറകിയതു മഞ്ഞോർമ്മകളിലെ
ആ ഇല പൊഴിയും കാലത്തിൽ ചേക്കേറാനോ

ചേരുമോ ഈ ദിക്കുകൾ
ഉദിക്കുമോ ആ സ്വപ്നങ്ങൾ

തിരഞ്ഞു ഞാൻ എൻ അരികിൽ
ആ ഏകാന്ത ലോകത്തിൻ ദാഹത്തെ

നീല കുറിഞ്ഞി പൂക്കുന്ന ആ പുലരൊളിയിൽ
വെറുതെ ഞാൻ അലഞ്ഞൊട്ടെ
മൂളിയിറങ്ങും ആ പ്രണയാർദ്രമാം മോഹത്തെ..

ഈസ്റ്റർ

അപ്പുറത്തെ വീട്ടിൽ ഈസ്റ്ററാണ് താറാവ് മപ്പാസ് വന്നു  ബീഫ് വിന്ദാലു വന്നു പോർക്ക്‌ ഉലർത്തിയത് വന്നു പെസഹായ്ക്ക് ബലിയാവേണ്ട കുഞ്ഞാട് ബിരിയാണിയാ...