Tuesday, April 5, 2016

നാടോടിക്കാറ്റ്‌

നിറുത്തിയിടുത്തു നിന്ന് തുടങ്ങിയേക്കാം
നീർമിഴികളിൽ ലവണാംശം കലർത്തീയെക്കാം
നീതി  ബോധം  ത്യജിച്ചു  അഭയാര്ര്തികൾ ആയവരാണ്‌ വിഷയം
നീണ്ട  യാത്രയുടെ  പരുക്കൻ ഓർമ്മകൾ  വീണ്ടും  കടലിലെ ഓളങ്ങളാക്കിയ
അഭയാർത്തികൾ,  അവരല്ലേ ചരിത്രത്തിനു  മീതെ  പായുന്നവർ...


അഭയം  നശിച്ചപ്പൊ   യാത്രയെ  കുറിച്ച്  ചിന്തിച്ച സുഹൃത്തേ
ആർക്കും വേണ്ടാത്ത  ജീവച്ചവങ്ങൾ  ആവാൻ ആണ്  താങ്കളുടെ  സ്വപ്നങ്ങളുടെ  വിധി..
അലറി  വിളിച്ച  കടൽ തിരകളെ  ഭേദിച്ചെങ്കിലും  മനുഷ്യ  മനസ്സുകളിൽ
അലയൊലികൾ  തീർക്കാൻ, നിങ്ങളുടെ  രോധനത്തിനു  ശക്തി  ഇല്ലാതെ           പോവുന്നു
ശാന്തമായ  മരണം  പോലും  ഒരു  പക്ഷെ:  നിങ്ങൾക്ക്  ഈ  സമൂഹം നല്കിയെക്കില്ല..


എന്നും  നാടോടികളായി  ജനിക്കുന്നവർ  ചരിത്രത്തിലെ  താളുകളെ  ആവുന്നില്ല
എങ്കിലും  നിങ്ങൾക്കായീ   ഞങ്ങൾ  മനുഷ്യാവകാശം  സംസാരിക്കുന്നു
എത്ര  എത്ര  ജീവൻ  കണ്മുന്നിൽ  മുങ്ങിയമർന്നപ്പൊഴും  ഞാൻ  നിങ്ങൽക്കായീ  കവിത  എഴുതി
എഴുതി  മടുത്തപ്പോ  എഴുന്നേറ്റു  നിന്ന്  ഞാൻ  പ്രസംഗിച്ചു
നാടോടികൾ  എൻ സോദരർ അവരുടെ  മരണം  രക്തസാക്ഷിത്വം  തന്നെ ...
നന്ദി നമസ്ക്കാരം!!!!!


ഈസ്റ്റർ

അപ്പുറത്തെ വീട്ടിൽ ഈസ്റ്ററാണ് താറാവ് മപ്പാസ് വന്നു  ബീഫ് വിന്ദാലു വന്നു പോർക്ക്‌ ഉലർത്തിയത് വന്നു പെസഹായ്ക്ക് ബലിയാവേണ്ട കുഞ്ഞാട് ബിരിയാണിയാ...