Monday, May 16, 2016

ലേബർ ക്യാമ്പ്‌ 

അതിരാവിലെ  വെളിച്ചം  കാണാതെ  ആണ്
കുട്ടേട്ടൻ   ക്യാമ്പ്‌  വിട്ടത്
വെളിച്ചം  പരക്കും  മുൻപേ
വിട  പറഞ്ഞു  യാത്രയായീ
വീടിനെ  സ്വപ്നം  കാണുന്ന  മറ്റു  ക്യാമ്പ്  വാസികളും

പകലിനെ  പെക്കിനാവാക്കി ഉച്ച  സൂര്യനും
പകയോടെ  പെരുമാറുന്ന  മിസരി  താടിക്കാരനും

എങ്കിലും

പിടയുന്ന  മനസ്സോടെ   ഉയിരിനായി  പൊരുതി
പരശുരാമന്റെ   നാട്ടിലെ  അഭ്യസ്ത  വിദ്യർ

പകൽ  മറഞ്ഞു  രാവേറി
കുട്ടേട്ടനും കൂട്ടരും   രണ്ടാം ഷിഫ്റ്റിലെക്കു

കുടുസു  മുറിയിലെ  ഇരുനില  കട്ടില്ലിൽ
കിണറ്റിൽ  വീണ  തവള  കണക്കെ  ഭാക്കിയായീ   ക്യാമ്പ്  വാസികൾ

കുട്ടേട്ടൻ  മടങ്ങിയെത്തിയില്ല  ഈ  കട്ടിലിൽ
കേട്ടു  ഞാൻ  ആ  വാർത്ത‍  കുട്ടേട്ടന്റെ നരച്ച  ജീവിതം
കിളി  കണക്കെ  യാത്രയായീ  നിത്യ  പുരാതന  കൂടും  തേടി.

കൂടുകൾക്ക്  കിളിവാതിലുകൾ  വെച്ചവർ  എത്തി  ആറടി  പെട്ടിയുമായി

എങ്കിലും

കുട്ടേട്ടന്റെ യാത്ര  ലേബർ ക്യാമ്പിലും  വാർത്ത‍യായില്ല
കാരണം  ഇവിടെ  ഓരോ  രാത്രിയും  കുട്ടേട്ടൻമാർ  യാത്രയാവുന്നു..

Sunday, May 8, 2016

അമ്മ 

ആ  കൈകളിൽ  എന്ൻ  ശിരസ്സ്‌  അമർന്നു
ആ  കണ്ണുകളിൽ  എന്ൻ  കാഴ്ചകൾ  ഉദിച്ചു
ആ  മുഖമത്രെ  എന്നെ  ചിരിക്കാൻ  പഠിപ്പിച്ചത്
ആ  ഹൃദയമ്ത്രേ  എനിക്കായി   സ്നേഹം  ചൊരിഞ്ഞത്
ആ  കൂപ്പു   കൈകൾ അത്രേ  എൻറെ  ഇന്നത്തെ  ചിറകുകൾ

വിരൽതുംഭിലയി എന്ൻ  ചുവടുകൾക്കു ജീവൻ നെയ്തു ഈ  ധരണിയിൽ
വെണ്മ വിതറും ആ   വാക്കുകൾ  എന്ൻ  ഭാഷ  അയീ
തേഞ്ഞു  തീർന്നിടും  ആ  കാലടികൾ  എന്ൻ  ചവിട്ടുപടികൾ  ആയീ
രാവേറെ  കാക്കും  ആ  സ്നേഹം  എന്ൻ  കാവൽ  മാലാഘ ആയീ
വിരലുകളിൽ  ഉരുളും  ഉരുളകൾ  എന്ൻ  വിശപ്പിൻ  അമൃത്  അയീ


മറന്നു  ഞാൻ  ആ  കൈകൾ  തന്ൻ മ്രുദുതലതയെ
കണ്ണുകൾ മറച്ചു   ഞാൻ  ആ  കണ്ണീർ ചാലിൻ  ഓരങ്ങളിൽ
വിട്ടെറിഞ്ഞ്‌  ഞാൻ   യാത്രയായി  വിളിപാടുകൾക്കും  അകലെ
എന്നിട്ടും  കാത്തിരുന്നു  ആ  രണ്ടക്ഷരം  എന്ൻ  കാല്പെരുമാറ്റത്തിനായീ
ഒടുവിലായീ   നിദ്ര  വീണിടും  ആ  സ്നേഹത്തിൻ പേരത്രേ  അമ്മ..







Monday, May 2, 2016

പ്രവാസി

നീളുകയായീ ഈ ജീവിത യാത്ര
കണ്ടീല്ല ഞാൻ കാൽപാടുകൾ
നടന്നകലുകയായീ പിന്നിലായീ എന്ൻ ഭവനം
യാത്രയാവുകയായീ എന്ൻ മധുര സ്വപ്‌നങ്ങൾ

ദശാബ്ദങ്ങൾ കാത്തിരിക്കയായീ
മണലാര്യങ്ങൾ   വിരിച്ച പരവതാനിക്കയീ
കണ്ടീല്ല ഞാൻ അല്ലാദീനെ
കണ്ടീല ഞാൻ ആലിഭാഭയെ
കണ്ടു ഞാൻ മാനം മുട്ടും സ്തൂപങ്ങൾ
കണ്ടു ഞാൻ ലോകോത്തര യാനങ്ങൾ

ഇതത്രേ സ്വർണം പൂക്കും മരുഭൂമി
ഇവിടെയത്രേ പൂർവികർ ജീവിതം നെയ്തത്
എന്തെ എന്ൻ കണ്ണുകൾക്ക്‌ ഈ കാഴ്ചകൾ അന്യമാവുന്നു
ചുരുട്ടുത്തരം ആയി  ആരോ ചൊല്ലി..
അല്ലയോ പ്രവാസീ ഈ കാഴ്ചകളെല്ലാം നിന്ൻ സ്വപ്നമല്ലേ..

Sunday, May 1, 2016

മഴ 

ഒഴുക്കിവിട്ട   കടലാസ്  കപ്പലുകൾ  തിരികെ  നോക്കിയില്ല
തളിരിലകൾ,  കുളിരണിഞ്ഞ  മുഖം ഉയർത്തിയില്ല
ഒളിനിലാവിൻ  ഓളങ്ങൾ  മൺ കൂൂരയിൽ ചിന്നി  ചിതറി
നീരണിഞ്ഞ  ഓർമ്മകൾ  ഈറനണിഞ്ഞു  തുടങ്ങുകയായീ
ഊരിൻ  ചെരുവിൽ  മഴമേഘങ്ങൾ  മിഴികൾ മറച്ചു

ഉണ്ണി  തൻ  പുസ്തക  ചിറകുകൾ  നനഞ്ഞു വിറക്കയായീ
ഉച്ച  ഭക്ഷണം  അന്യമാക്കി  യത്രയായീ  കലത്തിലെ മണി ഉരുളകൾ
കണ്മറച്ച  വെള്ളിവെളിച്ചങ്ങൾ ഊരിൻ  ചൂരിലേക്ക്   മടങ്ങിയില്ല
കേൾക്കയായീ ഉണ്ണി  തൻ  രോദനം,  മഴ  മറച്ച  കർണ്ണങ്ങളിൽ
മഴ  തൻ   സൌന്ദര്യം എന്നും  ഈ  കൂരയ്ക്ക്,  കൂരിരുട്ടിൻ  അമൃത്  തന്നെ.


വിളിച്ചു  കരഞ്ഞാൽ, വിളിപ്പാടകലെയുള്ള  നഗര  ലാവണ്യം  പുണരുമോ
ഉണരാൻ  മറന്ന  നിദ്രയിൽ,  മഴയെ  ഓമനിക്കും   നഗരമേ
നനഞ്ഞു  ചിതറും  കൂര  തൻ  ഒലിച്ചിറങ്ങും യാതനയോ
എന്നും  നഷ്ടങ്ങൾ  മാത്രം  നല്കിയ  മഴ  തന്ൻ  സൌന്ദര്യമോ
അതോ  വെയിലിനെ  പ്രണയിച്ച  തുലാമിൻ നഷ്ട പ്രണയമോ ഈ   മഴ ..
ഇതത്രേ ഉണ്ണി  തന്ൻ  മഴകാഴ്ചകൾ..


ഈസ്റ്റർ

അപ്പുറത്തെ വീട്ടിൽ ഈസ്റ്ററാണ് താറാവ് മപ്പാസ് വന്നു  ബീഫ് വിന്ദാലു വന്നു പോർക്ക്‌ ഉലർത്തിയത് വന്നു പെസഹായ്ക്ക് ബലിയാവേണ്ട കുഞ്ഞാട് ബിരിയാണിയാ...