Wednesday, January 18, 2017

കൂടണയാതെ പറന്ന ആ കുഞ്ഞു പക്ഷി 

കൂടുകൂട്ടാനാണവൾ  വന്നത്
കൂട്ടുകൂടിയവരൊക്കെ സ്വന്തം എന്നും കരുതി
കണ്ണുകളിൽ നിറയുന്ന ആ കടലിളക്കത്തിൽ
ആരും അറിഞ്ഞില്ല കടലിൽ തിരയില്ലാതാവുന്നതു

സ്വപ്‌നങ്ങൾ ഏറെ എഴുതി നെയ്തു
സ്വന്തം എന്ന് കരുതിയവർ
അവർക്കായി  ജീവിതത്തിൻ നേരും നന്മയും നല്കി

മാമ്പഴ കവിതകൾ ചൊല്ലിയ ബാല്യത്തിൻ
മാധുര്യമേറും ഓർമകളിൽ  
മാർദ്ദവമേറും ആ ചിരി മായുന്നുമില്ല

ബാല്യം കൗമാരത്തിനു വഴി മാറും മുൻപേ
ഭാവാഭിനയം ഒന്നും കാണിക്കാതെ എത്തുകയായി
വിധിയുടെ  പ്രേഹേളികകൾ

ആശുപത്രി വരാന്തകൾ കണ്ടു  
അലമുറയിടുന്ന കണ്ണുകളും കണ്ടു ആ കണ്ണുകൾ
എന്നിട്ടും ആത്മീയതയുടെ മൂടുപടം ഇല്ലാതെ നല്കി നിറപുഞ്ചിരി

വിധിയെഴുതും വിധിയാളനെ നോക്കി പറയുകയായി
"പോയാലോ  ഒരു ദീർഘയാത്രയ്ക്കു
മടങ്ങി വരാൻ അനുവദിക്കുമോ ഈ ചുവരെഴുത്തുകൾ"

"ആവില്ല മകളെ ഇവിടെ മടക്കയാത്ര ഇല്ല
അതിർത്തികൾ  ഇല്ലാത്ത  ലോകത്തു
യാത്ര ഒരു തുടർച്ചയാണ്"

മന്ദസ്മിതമേറും ആ കണ്ണീരിൻ ചാലിൽ കൂടി
യാത്രയാവുകയായി

കൂടണയാതെ പറന്ന ആ കുഞ്ഞു പക്ഷി

ഈസ്റ്റർ

അപ്പുറത്തെ വീട്ടിൽ ഈസ്റ്ററാണ് താറാവ് മപ്പാസ് വന്നു  ബീഫ് വിന്ദാലു വന്നു പോർക്ക്‌ ഉലർത്തിയത് വന്നു പെസഹായ്ക്ക് ബലിയാവേണ്ട കുഞ്ഞാട് ബിരിയാണിയാ...