Thursday, March 8, 2018

അവൾ 

തീരത്തായി ഒഴുകിയ തോണിയിൽ
വിണ്ണിലെ  വർഷത്തിന്  തെളിനീരായി
തഴുകിയിറങ്ങി  അവൾ

തീരത്തു നിന്നും മാറി ഒഴുകാൻ
തീവ്രമായ  ഓളത്തിൻ തെന്നലായി
കളിക്കൂട്ടുകൾ നിറച്ച കുട്ടയുമായി
വന്ന  ആ താരകത്തെ
അവൾ  എന്നു ഞാൻ വിളിക്കട്ടെ

ജാലക ചില്ലിന്മേൽ ചിതറും
കാറ്റിൻ ഈണങ്ങളിൽ
ഉയരും ഈണമായി..

കണ്ണീരിൻ ഓളങ്ങളിൽ
നിലാതിങ്കളായി
വിടരും ചാന്ദ്രഹാസമേ..

എവിടെയായിരുന്നു  ഇക്കാലമത്രയും

തീരത്തെ തഴുകി ഒഴുകാം
തിരയെ മറക്കാതെ
ഓർമ്മകളെ ബേദിച്ചു
കാലത്തെ ബന്ധിച്ചു

അവളിൽ അവനും ചേരുന്നു..

ഈസ്റ്റർ

അപ്പുറത്തെ വീട്ടിൽ ഈസ്റ്ററാണ് താറാവ് മപ്പാസ് വന്നു  ബീഫ് വിന്ദാലു വന്നു പോർക്ക്‌ ഉലർത്തിയത് വന്നു പെസഹായ്ക്ക് ബലിയാവേണ്ട കുഞ്ഞാട് ബിരിയാണിയാ...